പിങ്ക് പോലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ മകളോട് ഡിജിപി മാപ്പ് ചോദിച്ചതായി കുട്ടിയുടെ പിതാവ് പറഞ്ഞു. ആറ്റിങ്ങലില്‍ വച്ചാണ് പിങ്ക് പോലീസ് പിതാവിനെയും മകളെയും അപമാനിച്ചത്. ഡിജിപി അനില്‍ കാന്ത് വിഷയത്തിൽ തന്റെ മകളോട് മാപ്പ് പറഞ്ഞെന്ന് പിതാവ് ജയചന്ദ്രന് വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഉടൻ തന്നെ നടപടിയുണ്ടാകുമെന്ന് ഡിജിപി ഉറപ്പ് നൽകിയെന്നും ഇതുവരെയുള്ള നടപടികളിൽ താൻ തൃപ്തനല്ലാത്തതിനാലാണ് ഹൈക്കോടതിയുടെ ഉത്തരവ് നേരിട്ട് നൽകാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നടൻ ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫ്ളാറ്റിലെ ക്രൈംബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയായി
ഉത്തരവ് കൈമാറുന്നതിനായി ജയചന്ദ്രൻ മകളോടൊപ്പം എത്തിയിരുന്നു. അതിനിടെയാണ് ഡിജിപിയുടെ ഖേദപ്രകടനം. പോലീസ് സേനയ്ക്കാകെമാനം നാണക്കേടുണ്ടാക്കിയ ഒന്നായിരുന്നു സംഭവം. തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത ജയചന്ദ്രനെയും മകളായ എട്ട് വയസുകാരിയെയും പൊതു മധ്യത്തില്‍ അപമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക