ചിറ്റൂർ : ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ വലസപള്ളിയിൽ മൃഗബലിയ്ക്കിടെ ഒരാൾ കൊല്ലപ്പെട്ടു. ജനുവരി 16 ഞായറാഴ്ച സംക്രാതി ആഘോഷത്തിനിടെയാണ് സംഭവം.
മൃഗബലി നടത്തുകയും ആടിന്റെ തല വെട്ടുകയും ചെയ്യേണ്ടിയിരുന്നത് പ്രതിയായ ചലപതിയാണ്. ബലിയിടുന്ന സമയത്ത് ചലപതി മദ്യലഹരിയിലായിരുന്നെന്നും ആടിന് പകരം മൃഗത്തെ പിടിച്ചിരുന്ന സുരേഷിന്റെ കഴുത്ത് വെട്ടിയെന്നും പോലീസ് പറഞ്ഞു.
പ്രാദേശിക യെല്ലമ്മ ക്ഷേത്രത്തിലാണ് മൃഗബലി സംഘടിപ്പിച്ചത്. രക്തം വാർന്നു കിടന്ന സുരേഷിനെ ഉടൻ തന്നെ മാടൻപള്ളിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചലപതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക