തിരുവനന്തപുരം: കൊവിഡിൽ ആശങ്ക കൂട്ടി സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണം ഉയർന്നു. ഗുരുതര രോഗികളുടെ എണ്ണം 50 ശതമാനം കൂടിയാൽ ചികിത്സാ സൗകര്യങ്ങൾ കൂട്ടണമെന്നാണ് ആദ്യഘട്ട മുന്നറിയിപ്പെന്നിരിക്കെ ഇന്നലെയോടെ കേരളം ഈ ഘട്ടത്തിലെത്തി.
അതേസമയം, ജനിതക പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ നിലവിലെ വ്യാപനം ഡെൽറ്റയാണോ ഒമിക്രാണാണോ എന്ന് സർക്കാരിന് ഇനിയും വ്യക്തമാക്കാനായിട്ടില്ല.
കേസുകൾ കൂടുമ്പോഴും ഒമിക്രോൺ ജനിതക പരിശോധനാ ഫലങ്ങൾ രണ്ട് ദിവസത്തിലൊരിക്കൽ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇന്നലെ 22,946 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ടിപിആർ. 33.07 ശതമാനമാണ് ഇന്നലെ പോസിറ്റിവിറ്റി നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക