പതിവിൽ നിന്ന് വിപരീതമായിട്ടായിരിക്കും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നടക്കുക. ഇത്തവണ പരേഡ് നടക്കുവാൻ വൈകും. 75 വർഷത്തിനിടെ ആദ്യമായിട്ടായിരിക്കും പരേഡ് നടക്കുവാൻ വൈകുന്നത്. എല്ലാ വർഷവും രാവിലെ 10 മണിക്ക് നടക്കാറുള്ള പരേഡ് ഇത്തവണ 10.30 ആകും ആരംഭിക്കുവാൻ. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാലാണ് ഇത്തവണ പരേഡ് വൈകി ആരംഭിക്കുന്നതിന് കരണമാകുക. കഴിഞ്ഞ വർഷത്തേതുപോലെ തൊണ്ണൂറു മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും ചടങ്ങ്.
ഷാൻ നേരിട്ടത് ക്രൂരമർദനം, കാപ്പി വടികൊണ്ട് 3 മണിക്കൂറോളം അടിച്ചു, കണ്ണിൽ വിരലുകൾ കൊണ്ട് ആഞ്ഞുകുത്തി
പരേഡ് ആരംഭിക്കുന്നതിന് മുന്നോടിയായി ജമ്മു കശ്മീരിൽ ജീവൻ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിക്കും. പ്രധാനമന്ത്രി ഇന്ത്യ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദർശിക്കുകയും ചെയ്യും. സാമൂഹിക, സാമ്പത്തിക പുരോഗതി, സാംസ്കാരിക വൈവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങൾ പരേഡിൽ പ്രദർശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക