പാലക്കാട് പട്ടാമ്പി കോളേജിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തിയതിനെതിരെ പോലീസ് നടപടി. പട്ടാമ്പി ഗവ സംസ്കൃത കോളേജിൽ കഴിഞ്ഞ ദിവസം അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടി വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ടാണ് കോളേജ് ഓഡിറ്റോറിയത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്ത ഡിജെ പാർട്ടി അരങ്ങേറിയത്. പാർട്ടി വിവാദമായതോടെ കോളേജ് പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുൾപ്പെടെ മുന്നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു.
മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ഇന്നലെ വൈകിട്ട് പരിപാടി നിർത്തി വച്ചത്. പൊതുപരിപാടികളിൽ 50 കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ലെന്ന് സർക്കാർ നിർദേശമുണ്ട്.
മാത്രമല്ല, സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല സഹകരണ സ്ഥാപനങ്ങളുടെ മുഴുവൻ പരിപാടികളും യോഗങ്ങളും ഓൺലൈനായി നടത്തണം എന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും നിലനിൽക്കെയാണ് പോലീസിന്റെ മുൻകൂർ അനുമതി ഇല്ലാതെ അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ചുകൊണ്ട് കോളേജിലെ അവസാനവർഷ വിദ്യാർഥികൾ ഡിജെ പാർട്ടി സംഘടിപ്പിച്ചത്.
മാർച്ച് 11-ഓടെ കൊവിഡ് എൻഡെമിക് ആയി മാറുമെന്ന് സർക്കാർ ഉന്നത ശാസ്ത്രജ്ഞൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക