തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനരോഗബാധ അമ്പതിനായിരം കടക്കുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. മൂന്നാഴ്ചയ്ക്കുളളില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തും. ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുളളവരുടെ എണ്ണം 891 ആയി ഉയര്‍ന്നു.
കോവിഡ് വന്നവരില്‍ വീണ്ടും വരുന്നവരുടെ നിരക്കുമുയരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാനില്ല. ആന്റിജന്‍ പരിശോധനകള്‍ കൂട്ടാനും ആര്‍ടിപിസിആര്‍ കുറയ്ക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി.
തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിററിവിററി നിരക്ക് 40 കടന്നു. 15 ന് ദുരന്തനിവാരണ വകുപ്പ് നല്കിയ പ്രൊജക്ഷന് റിപ്പോര്‍ട്ടില്‍ ഇരുപത്തേഴാം തീയതിയോടെ പ്രതിദിന രോഗബാധ മുപ്പത്തേഴായിരം കടക്കുമെന്ന മുന്നറിയിപ്പാണുളളത്.
ഫെബ്രുവരി രണ്ടാംവാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തും. 100 പേരെ പരിശോധിച്ചാല്‍ 75 പേര്‍വരെ പോസിറ്റീവായേക്കാമെന്നാണ് നിഗമനം.
ആകെ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണവും ഉയരും. മാര്‍ച്ച് മാസത്തോടെ രോഗബാധ കുറഞ്ഞു തുടങ്ങുമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക