കോവിഡ് രോഗികൾ വർധിച്ചതോടെ പാലക്കാട് ജില്ലയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. മത, സാമൂഹ്യ, രാഷ്ട്രീയ, പൊതുപരിപാടികൾ ഇനി ഒരറിയിപ്പുണ്ടാക്കുന്നതുവരെ നിരോധിച്ചു. ഉത്സവക്കൾക്കും , മറ്റ് ആഘോഷങ്ങൾക്കും നേരത്തെ നൽകിയ അനുമതിയും റദ്ദാക്കിയിട്ടുണ്ട്. ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിലാണ് പാലക്കാട് ജില്ലയിലും കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കിയത്.
ഡെല്റ്റയേക്കാള് 6 ഇരട്ടി വ്യാപനം; നിസാരമായി കാണരുത്: വീണാ ജോർജ്
ഇതു പ്രകാരം മതപരമായ പരിപാടികൾ ജന പങ്കാളിത്തമില്ലാതെ ആചാരപരമായി മാത്രം നടത്താം. വിവാഹം , മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേർ മാത്രമേ പങ്കെടുക്കാവൂ. പങ്കെടുക്കുന്നവർ നിർബന്ധമായും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരേ സമയം 50 പേർക്ക് മാത്രം പ്രവേശനം അനുവദിക്കൂ. ഹോട്ടലുകൾ, ക്ലബ്ബുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ , തിയേറ്ററുകൾ എന്നിവയിൽ 50 ശതമാനം സിറ്റിംഗ് മാത്രം അനുവദിക്കും.
കൊറോണയിലെ ഏറ്റവും വലിയ ഹിറ്റ് ഔഷധമായി മാറിയ Dolo 650, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
എല്ലാ സർക്കാർ, അർദ്ധ സർക്കാർ, സഹകരണ, പൊതുമേഖല , സ്വയം ഭരണ സ്ഥാപനങ്ങളുടെയും യോഗങ്ങളും, പരിപാടികളും ഓൺലൈനായി മാത്രം നടത്തണം. ബസ്സിൽ നിന്ന് യാത്ര അനുവദിക്കില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, ഹോസ്റ്റലുകളിലോ ക്ലസ്റ്റർ രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ 15 ദിവസത്തേക്ക് സ്ഥാപനം അടച്ചിടാൻ സ്ഥാപന മേധാവിക്ക് അധികാരുണ്ടാകും. ഷോപ്പിംഗ് മാളുകളിലും, വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് ഉണ്ടാവാത്ത വിധത്തിൽ 25 സ്ക്വയർ ഫീറ്റിൽ ഒരാൾ എന്ന നിലയിൽ മാത്രമേ പ്രവേശനം അനുവദിക്കാവൂ
എന്നിവയാണ് ഉത്തരവിൽ പറയുന്ന പ്രധാന നിർദ്ദേശങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക