സർക്കാരിന് നേരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് എല്ലാ നിയന്ത്രണങ്ങളും വിട്ട് കാട്ടുതീ പോലെ പടരുകയാണ്. എന്നിട്ടും സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരനെ പോലെ നോക്കി നിൽക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണർന്നു പ്രവർത്തിക്കേണ്ട സമയം എപ്പോഴേ കഴിഞ്ഞിട്ടുണ്ട്.
മത്സരിയ്ക്കാനുറച്ച് അഖിലേഷ് യാദവും, അസംഗഡിലെ ഗോപാല്‍പൂരില്‍ നിന്ന് ജനവിധി തേടും
പക്ഷെ ഇപ്പോഴും അവർ ആലോചനയിലാണ്. സംസ്ഥാനത്ത് ടിപിആർ നിരക്കെന്നത് 35.27 ശതമാനമാണ്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അവരെ വിധിക്ക് എറിഞ്ഞു കൊടുത്തിട്ട് മാറി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊറോണയിലെ ഏറ്റവും വലിയ ഹിറ്റ് ഔഷധമായി മാറിയ Dolo 650, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
ആരോഗ്യമന്ത്രി തന്റെ കഴിവില്ലായ്മ ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ പൂർണമായും കൈവിട്ട സർക്കാരിനെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്, ഇപ്പോഴത്തെ ഗുരുതരമായ ഈ അവസ്ഥ സർക്കാർ വരുത്തി വച്ചതാണെന്നും അദ്ദേഹം വിമർശിച്ചു.
കോവിഡ് ജനങ്ങളെ വിഴുങ്ങുമ്പോള്‍ മെഗാ തിരുവാതിര നടത്തി രസിക്കുകയായിരുന്നു ഭരണക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പ്രകടിപ്പിച്ചത് ജനങ്ങളോടുള്ള പുച്ഛവും അധികാരത്തിന്റെ ഗര്‍വ്വും അഹങ്കാരവുമാണ്. കോവിഡിന്റെ മൂന്നാം തരംഗമുണ്ടായിട്ടും സ്കൂളുകളും കോളേജുകളും അടയ്ക്കാത്തതിന് കേരളം വലിയ വിലയാണ് നല്‍കേണ്ടി വന്നിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക