കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായം തള്ളി കളയരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. സാങ്കേതിക വിഷയങ്ങള്‍ കാണിച്ചുകൊണ്ട് സംസ്ഥാനങ്ങൾ കോവിഡ് ധനസഹായം തള്ളരുത്. കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ സഹായം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഡെല്‍റ്റയേക്കാള്‍ 6 ഇരട്ടി വ്യാപനം; നിസാരമായി കാണരുത്: വീണാ ജോർജ്
മാത്രമല്ല, കുട്ടികൾക്ക് ധനസഹായം നൽകുമ്പോൾ അത് കുട്ടികളുടെ പേരിലായിരിക്കണം നൽകേണ്ടത്, അല്ലാതെ ബന്ധുക്കളുടെ പേരിൽ നൽകരുതെന്നും കോടതി വ്യക്തമാക്കി.
സാങ്കേതിക കാരണങ്ങള്‍ മൂലം അയ്യായിരത്തോളം അപേക്ഷകള്‍ റദ്ദായി പോയെന്ന് ആന്ധ്രാപ്രദേശ് കോടതിയിൽ അറിയിച്ചിരുന്നു. എന്തുകൊണ്ടാണ് നഷ്ടപരിഹാരം നല്കുന്നതില് വീഴ്ച വരുത്തിയതെന്ന് സുപ്രീംകോടതി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് റദ്ദായി പോയെന്ന് മറുപടി നൽകിയത്. ഇതോടെയാണ് നിസാര കാരണം പറഞ്ഞുകൊണ്ട് അപേക്ഷകൾ തള്ളരുതെന്ന് കോടതി നിർദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക