രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുവാൻ സർക്കാർ തീരുമാനം. 1999 ല്‍ ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ച് ദേവികുളം താലൂക്കില്‍ അനുവദിച്ച പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും ഉയര്‍ന്ന പേരാണ് രവീന്ദ്രന് പട്ടയങ്ങള്‍. റദ്ദാക്കുവാനുള്ള നടപടികൾ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുവാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി. നാലുവര്‍ഷം നീണ്ട റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് പട്ടയങ്ങള്‍ 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77ലെ കണ്ണന് ദേവന് ഹില്‍സ് ചട്ടവും ലംഘിച്ചാണ് നല്‍കിയതെന്ന് കണ്ടെത്തുന്നത്.
പട്ടയം റദ്ദാക്കനുള്ള നീക്കങ്ങള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളും നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവ്. ചട്ടങ്ങള്‍ ലംഘിച്ച് വാരിക്കോരി പട്ടയങ്ങള്‍ നല്‍കിയെന്നാണ് പരാതി. 45 ദിവസത്തിനുള്ളില്‍ നടപടികള്‍ തീര്‍ക്കണമെന്നാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക