കോവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേർന്നു. കോവിഡ് രോഗികളുടെ വാക്സിനേഷന് അവസ്ഥ, ചികിത്സ, ഡിസ്ചാര്‍ജ് എന്നിവയുൾപ്പെടെ വിലയിരുത്താൻ കോവിഡ് സര്‍വയലന്‍സ് കമ്മിറ്റി നിയോഗിച്ചു. കമ്മിറ്റിയില്‍ സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡ് ഭീതി മാറാതെ രാജ്യം, മൂന്ന് ലക്ഷം കടന്ന് പ്രതിദിന കേസുകൾ..!
കോവിഡ്, ഒമിക്രോണ്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച സര്‍വയലന്‍സ്, ഇന്‍ഫ്രാസ്ടെക്ച്ചര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയല്‍ മാനേജ്മെന്റ്, ട്രാന്സ്പോര്ട്ടേഷന് ആന്റ് ഓക്സിജന്‍, വാക്സിനേഷന് മാനേജ്മെന്റ്, പോസ്റ്റ് കൊവിഡ് മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആര്‍ആര്‍ടി കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ചികിത്സയില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം
അതേസമയം, ആശുപത്രി ജീവനക്കാർക്ക് കോവിഡ് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേഗത്തില്‍ നൽകുവാനും തീരുമാനമായി. പനിയും മറ്റ് കോവിഡ് രോഗ ലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉടൻ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക