പാലക്കാട് വീടിനുള്ളിൽ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി. പാലക്കാട് മാത്തൂരിലാണ് സംഭവം. മാത്തൂരിൽ 2019 ൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹമാകാമെന്നാണ് പോലീസിന്റെ സംശയം. മാത്തൂർ കൂമൻക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം ഷൈജുവിനെ ആരും കണ്ടിരുന്നില്ല. വ്യാഴാഴ്ച്ച അടഞ്ഞ് കിടന്നിരുന്ന വീടും പരിസരവും വൃത്തിയാക്കാനായി ചെന്നൈയിൽ താമസമാക്കിയ ഷൈജുവിന്റെ അമ്മയും സഹോദരനും എത്തുകയായിരുന്നു.
വാതിൽ അകത്ത് നിന്ന് പൂട്ടിയത് കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പ്രദേശവാസി രാധാകൃഷ്ണൻ പറഞ്ഞു. മൃതദേഹം അഴുകി ദ്രവിച്ച നിലയിലാണ്. ഏതാണ്ട് മൂന്ന് മാസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യയും സംഘവും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക