ഒരേ സീരീസിലും നമ്പറിലും രണ്ട് ലോട്ടറി ടിക്കറ്റുകൾ. മലപ്പുറം പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് സ്വദേശിയായ ലോട്ടറി വ്യാപാരി കാക്കനാടൻ ബേബി ജോർജ് വില്പനയ്ക്കായി കഴിഞ്ഞദിവസം കൊണ്ടുവന്ന സംസ്ഥാന സർക്കാരിന്റെ നിർമൽ ഭാഗ്യക്കുറിയിലാണ് ഒരേ സീരീസിൽപ്പെടുന്ന ഒരേനമ്പറുള്ള രണ്ട് ടിക്കറ്റുകൾ കണ്ടത്തിയത്. ടിക്കറ്റ് മുക്കട്ട സ്വദേശിക്ക് വിൽപ്പന നടത്തിയതോടെയാണ് ഇരട്ട ടിക്കറ്റുകൾ തിരിച്ചറിയുന്നത്.
ചികിത്സയില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം
ഇതോടെ വ്യാജ ടിക്കറ്റുകൾ വിൽപ്പന നടത്തിയതായി കാണിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണവും നടന്നു. എന്നാൽ നിലമ്പൂരിലെ ലോട്ടറി വിൽപ്പന ഏജന്റിൽ നിന്നും എടുത്ത ടിക്കറ്റാണ് താൻ വിറ്റതെന്നും ഒരേ നമ്പറുള്ള രണ്ട് ടിക്കറ്റുകൾ വന്നതെങ്ങനെയെന്ന് തനിക്കറിയില്ലെന്നും ബേബി ജോർജ് പറഞ്ഞു.
ലോട്ടറി വാങ്ങിയ ആളിൽ നിന്ന് ഒരേ നമ്പറുള്ള രണ്ട് ലോട്ടറികൾ തിരികെ വാങ്ങി ബേബി പൂക്കോട്ടുംപാടം പോലീസിൽ പരാതിയും നൽകി. ഒരേ നമ്പർ വന്നത് എങ്ങനെയാണന്ന് കണ്ടെത്തുന്നതുവരെ നിയമപ്പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വ്യാജ ടിക്കറ്റ് വിൽപ്പന നടത്തിയ രീതിയിൽ തനിക്കെതിരേ പ്രചാരണം വന്നത് തന്റെ ലോട്ടറി വിറ്റ് പോകാതിരിക്കാൻ കാരണമായതായും ബേബി പരാതിപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക