കെ റെയില്‍ പദ്ധതി എതിർത്തുകൊണ്ട് ഹർജി സമർപ്പിച്ചവരുടെ ഭൂമിയിലെ സർവേ ഹൈക്കോടതി തടഞ്ഞു. ഡി.പി.ആര് വിഷയത്തില്‍ വിശദമായ മറുപടി നല്കാന് ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴാം തീയതിയിലേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
കുതിരാൻ രണ്ടാം തുരങ്കം പാതി തുറന്നു, തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നു
അടുത്ത സിറ്റിംഗ് വരെയാണ് സർവേ തടഞ്ഞിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി.പി.ആര് പ്രാഥമിക സര്‍വേ നടത്തുന്നതിന് മുൻപ് തയ്യാറാക്കിയോ എന്നായിരുന്നു സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത്.
ഇതിനു മറുപടിയായി ഏരിയല്‍ സര്‍വേ പ്രകാരമാണ് ഡി.പി.ആര് തയാറാക്കിയതെന്നാണ് സർക്കാർ നൽകിയത്. ഡിപിആർ തയ്യാറാക്കുന്നതിന് മുൻപായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് സർക്കാർ അറിയിക്കേണ്ടതുണ്ട്. എല്ലാ നിയമവും പാലിച്ചു മാത്രമേ ഇത്തരം ഒരു പദ്ധതി നടപ്പാക്കാനാകൂ എന്നും കല്ലിട്ടുന്നതിന് മുന്‍പ് സര്‍വേ തീര്‍ക്കണമായിരുന്നു എന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക