റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമർപ്പിച്ച ഫ്ലോട്ടിന്റെ മാതൃക തള്ളി കളഞ്ഞതിൽ യാതൊരുവിധ രാഷ്ട്രീയവും ഇല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഡിസൈനിന്റെ അപാകത കാരണമാണ് ഫ്ലോട്ട് തള്ളിക്കളഞ്ഞത്. കേരളം സമർപ്പിച്ച മാതൃകയിൽ ടൂറിസം@75 എന്ന വിഷയത്തില്‍ വ്യക്തമായ ഒരു രൂപരേഖയും ഇല്ലായിരുന്നു. മാറ്റം വരുത്തുവാൻ ശ്രമിയ്ക്കുകയും ചെയ്തു. എന്നാൽ, പിന്നീടും വ്യക്തതയില്ലാതെ വന്നപ്പോഴാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.
കുതിരാൻ രണ്ടാം തുരങ്കം പാതി തുറന്നു, തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നു
മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണ് ആദ്യം കേരളം നൽകിയത്. ജടായുപാറയുടെ ചിത്രമാണ് മുൻപിലും പിന്നിലും ഉണ്ടായിരുന്നത്. ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്റെയും പ്രതിമ ഉള്‍പ്പെടുത്താന്‍ പിന്നീട് കേരളം ശ്രമിച്ചിരുന്നു. എന്നാൽ, ഫ്ലാറ്റിൽ നൽകുന്ന സന്ദേശമെന്താണെന്ന് വിശദീകരിക്കുവാൻ കേരളത്തിന് സാധിച്ചില്ലെന്നും മാതൃകയ്ക്ക് രാജ്പഥിന് പറ്റിയ നിറമായിരുന്നില്ല ഉണ്ടായിരുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക