കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിർമാണം പൂർത്തിയായെന്നും ഉടൻ തന്നെ ഗതാഗതത്തിനായി തുറന്നു നൽകാവുന്നതാണെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു. തുരങ്കത്തിന്റെ പണി പൂര്‍ത്തിയായെന്നും ഗതാഗതത്തിനായി തുറന്നു കൊടുക്കാവുന്നതാണെന്നും കരാര്‍ കമ്പനി നേരത്തെ തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ തുടരും, ആധാറോ സ്കൂൾ ഐ.ഡി കാർഡോ നിർബന്ധം
ഇതോടെ തൃശ്ശൂര്‍ – പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുതിരാന്‍ തുരങ്കത്തിന്റെ പ്രതീക്ഷച്ചതിലും നേരത്തെ നടക്കുവാനാണ് സാധ്യത. ദേശീയപാതാ അതോറിറ്റി തൃശ്ശൂര്‍ ജില്ലാ കളക്ടറെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
അതേസമയം, തുരങ്കം തുറന്നു നൽകിയാൽ ഉടൻ ടോൾ പിരിവ് ആരംഭിക്കുവാനുള്ള കമ്പനിയുടെ നീക്കം അംഗീകരിക്കുവാൻ സാധിക്കില്ലെന്ന നിലപാട് സർക്കാർ എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടി വ്യക്തത വന്ന ശേഷമായിരിക്കും തുരങ്കം തുറന്ന് നൽകുക.
കോവിഡ് ഭീതി; നിവിൻ പോളി ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് നീട്ടി
തീ പിടുത്തമുണ്ടായാല്‍ ഇരുപത്തിനാലു മണിക്കൂറും വെള്ളവും സംവിധാനങ്ങളും രണ്ടാം തുരങ്കത്തിലുണ്ട്. തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്സ് വിഭാഗത്തിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. 972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക