രാജ്യത്ത് വിട്ടൊഴിയാതെ കോവിഡ് കേസുകൾ. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനമാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇതുവരെ 3,17,532 പേര്‍ക്കാണ് 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഇപ്പോഴും കോവിഡ് രോഗികൾ കൂടുതലുള്ളത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇതിനു മുൻപ് രാജ്യത്ത് കോവിഡ് കേസുകൾ മൂന്നുലക്ഷം കടന്നത്. മഹാരാഷ്ട്രയിൽ ഉയർന്ന കോവിഡ് വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗബാധയുള്ള ജില്ലയായി പൂനെ മാറിയിട്ടുണ്ട്.
അടുത്ത മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്, സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും
ഗുജറാത്ത്, അസം, കര്‍ണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കുതിക്കുകയാണ്. കോവാക്സിനും കോവിഷീല്‍ഡിനും പൂര്‍ണ്ണ വാണിജ്യ അനുമതി നല്കാന് ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉത്പാദകരായ ഭാരത് ബയോടെകും സിറം ഇൻസ്റ്റിറ്റ്യൂട്ടും നല്കിയ അപേക്ഷ കഴിഞ്ഞ ദിവസം വിദഗ്ധ സമിതി പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക