വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചു. 2020 ഫെബ്രുവരിയിലാണ് കലാപമുണ്ടായത്. കേസിൽ ദിനേശ് യാദവ് എന്നയാളെ അഞ്ച് വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. കലാപക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യയാളാണ് ദിനേശ് യാദവ്. ഗോകുല്‍പുരിയിലെ ഭഗീരഥി വിഹാറില്‍ താമസിക്കുന്ന മനോരി എന്ന 73 കാരിയുടെ വീടാണ് ഇയാളുടെ നേതൃത്വത്തില്‍ കത്തിച്ചത്.
രണ്ടു വർഷണത്തിനു ശേഷമാണ് കേസിൽ ഒരാൾ ശിക്ഷിക്കപ്പെടുന്നത്. 73 വയസുള്ള സ്ത്രീയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സംഭവങ്ങളില്‍ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ രണ്ട് പോലീസുകാർ നൽകിയ മൊഴിയും കോടതി പരിഗണിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക