തിരുവനന്തപുരം: ഞങ്ങളെ തല്ലിയാൽ രണ്ട് തിരിച്ചു കൊടുക്കുന്നതാണ് സെമി കേഡർ രീതിയെന്ന് കെ മുരളീധരൻ എംപി.
ഇടുക്കി എൻജിനിയറിങ് കോളജിലെ വിദ്യാർഥി ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. കോൺഗ്രസ് കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്.
കോൺഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. ആര് പ്രസിഡൻറ് ആയാലും ആ നയത്തിൽ മാറ്റമുണ്ടാകില്ല. പക്ഷെ രീതി മാറുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസില്‍ എല്ലാവർക്കും പരസ്പര ബഹുമാനമാണ്. ആർക്കും ആരോടും ആരാധനയില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കൊണ്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എഴുതിയ കത്ത് അദ്ദേഹം തന്നെ പിൻവലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ ചർച്ച ആക്കേണ്ട എന്നാണ് കോൺഗ്രസ് തീരുമാനമെന്നും കെ മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതിൽ സന്തോഷമാണെന്നും കെ മുരളീധരൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക