സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ജില്ല സമ്മേളനങ്ങൾ നടത്തുന്ന സിപിഎമ്മിനെ വിമർശിച്ച് കെ.മുരളീധരൻ. യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് സിപിഎമ്മിന്റെ ജില്ല സമ്മേളനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി 47541 കോടി രൂപ അനുവദിച്ചു
നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് സമ്മേളനങ്ങള്‍ നടത്തുന്നത്. കോവിഡ് അതിവ്യാപനമുള്ള ഈ സാഹചര്യത്തിൽ സമ്മേളനങ്ങൾ നിർത്തിവയ്ക്കുവാൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ കോവിഡ് പ്രോട്ടോകോൾ എന്നത് ‘മദ്യം ആരോഗ്യത്തിന് ഹാനികരം’ എന്ന് മദ്യകുപ്പിയില്‍ എഴുതിവെച്ചത് പോലെയാണ്. സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി പറയുന്നതിനെ പാര്‍ട്ടി പോലും വിലയ്ക്ക് എടുക്കുന്നില്ല. ആരോഗ്യമന്ത്രിയെ കൊണ്ട് വിഡ്ഢി വേഷം കെട്ടിക്കരുതെന്നും മുരളീധരന് പരിഹസിച്ചു.
മെഗാ തിരുവാതിര നടത്തിയതിന് ക്ഷമ ചോദിച്ചതിന്റെ പിറ്റേ ദിവസം ഗാനമേള നടത്തി. ഇന്നലെ നടന്ന സില്‍വര്‍ ലൈന്‍ പഠന ക്ലാസുകള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണോ നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക