അട്ടപ്പാടിയിൽ 25 മാസത്തിനിടെ 23 കുഞ്ഞുങ്ങൾ മരിച്ചുവെന്ന് റിപ്പോർട്ട്. സംസ്ഥാന ആരോഗ്യവകുപ്പ് തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2017 മുതല്‍ 2019 വരെ റിപ്പോര്‍ട്ട് ചെയ്ത ശിശുമരണങ്ങളുടെ കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. തുടര്‍ച്ചയായി അട്ടപ്പാടിയിലുണ്ടാകുന്ന ശിശുമരണങ്ങളിൽ അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകണമെന്ന് നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണം, ആവശ്യസർവീസുകൾ മാത്രം അനുവദിക്കും
ഇതിന് പ്രകാരം, പാലക്കാട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ കുടുംബങ്ങള്‍ക്കായി ഓരോ ലക്ഷം രൂപ വീതം 23 ലക്ഷം രൂപ നീക്കിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. അടുത്തിടെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന്, ആശുപത്രിക്കെതിരെ ആരോപണങ്ങളുയരുകയും സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ശിശുമരണങ്ങളുണ്ടായ ഊരുകളിലെത്തിയ വി.ഡി സതീശന് അട്ടപ്പാടിയില്‍ നടക്കുന്നത് കൊലപാതകങ്ങളെന്നാണ് വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക