ജോലി സംബന്ധമോ സര്‍ക്കാര്‍ സംബന്ധമോ ആയ വിവരങ്ങൾ കൈമാറുന്നതിന് വാട്ട്സ്ആപ്പ്, ടെലഗ്രാം ആപ്പുകൾ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാരോട് കേന്ദ്രം നിർദേശിച്ചു. ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ചാണ് നിർദേശം. ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണെന്നാണ് മാര്‍ഗനിര്‍ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
സയിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചാമ്പ്യന്‍പട്ടം പി വി സിന്ധുവിന്
വര്‍ക്ക് ഫ്രം ഹോം ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് അപ്ലിക്കേഷന്‍ വഴി മാത്രമേ ആശയ വിനിമയം നടത്താന്‍ ഉപയോഗപ്പെടുത്താവു എന്നാണ് നിർദേശം. വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിലൂടെയാണ് കേന്ദ്രസർക്കാർ പുതിയ മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്.
ഔദ്യോഗിക രേഖകൾ മൊബൈലില്‍ ഫയലുകളായി സൂക്ഷിക്കരുതെന്നും, അനൗദ്യോഗികമല്ലാത്ത ആപ്പുകൾ വഴി അവ കൈമാറരുതെന്നും നിര്‍ദേശമുണ്ട്. ഇവ രാജ്യ സുരക്ഷ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് നിഗമനം. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ ഉപയോഗിക്കരുതെന്നും മാര്‍ഗ്ഗ നിര്‍ദേശം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക