പ്രായ പൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ (55), ഒസാമ (47), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36) എന്നിവരെയാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പൊലിസ് ഇൻസ്പെക്ടർ ശശിന്ദ്രൻ മേലയിലും സംഘവും ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
യൂട്യൂബ് ചാനലിൽ അവസരം നൽകാമെന്ന് പറഞ്ഞ് പന്ത്രണ്ടുകാരനെ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയെ മൊബൈൽ ഫോണും മറ്റും വാങ്ങി നൽകി പ്രതികൾ വശീകരിച്ചിരുന്നു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക