ബി.ജെ.പിയുമായുള്ള സഖ്യം മൂലം കഴിഞ്ഞ 25 വര്‍ഷം പാഴായിപ്പോയെന്ന് ശിവസേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞു. അവര്‍ തങ്ങളെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദുത്വയുടെ ശക്തിക്കു വേണ്ടിയാണ് ബി.ജെ.പിക്കൊപ്പം ശിവസേന ചേർന്നത്. എന്നാൽ, ബി.ജെ.പിയുടെ അവസരവാദ ഹിന്ദുത്വ അധികാരത്തിന് വേണ്ടി മാത്രമുള്ളതാണ് എന്നാണ് ഇപ്പോൾ വിശ്വസിക്കുന്നത്.
മുംബൈയിലെ 88 ശതമാനം കോവിഡ് പോസിറ്റീവ് സാമ്പിളുകളിലും ഒമൈക്രോൺ കണ്ടെത്തി
അധികാരം ലഭിക്കുവാൻ വേണ്ടി ഒരിക്കലും ഹിന്ദുത്വയെ ശിവസേന ഉപയോഗിച്ചിട്ടില്ല. അധികാരത്തിലൂടെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ടു നയിക്കുകയായിരുന്നു എല്ലായ്പ്പോഴും ശിവസേന. ബിജെപി തങ്ങളെ ചതിച്ചതു കൊണ്ടും തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിയതു കൊണ്ടുമാണ് 2019 ല്‍ സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക