സംസ്ഥാനത്ത് കോവിഡ് വ്യപനം രൂക്ഷമാണെങ്കിലും മെഡിക്കല്‍ കോളജുകളില്‍ പ്രതിസന്ധി നിലനിൽക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തില്‍ രോഗികളുടെ എണ്ണം ഇനിയും വർധിക്കുവാനുള്ള സാഹചര്യമുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകളും തീവ്രപരിചരണത്തിനുള്ള ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മുഖകാന്തി വർദ്ധിപ്പിക്കാൻ രണ്ട് ഫേസ് പാക്കുകൾ
മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മരുന്നുകള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകളും തീവ്രപരിചരണത്തിനുള്ള ഐ സി യു , വെന്റിലേറ്റര്‍ തുടങ്ങിയവയും പൂര്‍ണതോതില്‍ നിറയുന്ന അവസ്ഥ ഉണ്ടായിട്ടില്ല.
രാജ്യത്ത് ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനം കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ
മാത്രമല്ല, കോവിഡ് പ്രതിരോധത്തിൽ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പാക്കും. രോഗികള്‍ ഇല്ലാത്ത നോണ്‍ കോവിഡ് ഐസിയു ബെഡുകള്‍ ഘട്ടം ഘട്ടമായി കോവിഡ് ചികിത്സയ്ക്കായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക