കേരളത്തെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ മരണം. ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായ മധു വധക്കേസ് കഴിഞ്ഞ് നാല് വർഷം തികയാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴും വാദം കേൾക്കൽ ഇതുവരെയും ആരംഭിച്ചിട്ടില്ല. വിചാരണ നീണ്ടു പോകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു മധു വധക്കേസ് സ്പെഷൽ പ്രോസിക്യൂട്ടർ ഇന്ന് ഹാജരാകാത്തതിനാൽ കേസ് പരിഗണിക്കുന്നത് മാർച്ച് 26 ലേക്ക് മാറ്റി.
കോവിഡ് വ്യാപനം; സന്തോഷ് ട്രോഫി ഫുട്ബോൾ മാറ്റിവച്ചു
മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ ജില്ലാ കോടതി ജഡ്ജി കെ.എസ് മധുവാണ് കേസ് പരിഗണിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടർ വി.ടി.രഘുനാഥ് ആണ് ഹാജരാകേണ്ടിയിരുന്നത്. കേസ് എടുത്തയുടൻ പ്രോസിക്യൂട്ടർ എവിടെയന്ന് കോടതി ചോദിച്ചു. ഹാജരായിട്ടില്ലെന്ന് മറുപടി ലഭിച്ചതോടെ കേസ് മാറ്റി വയ്ക്കുകയായിരുന്നു. ഇതിനു മുൻപ് പല തവണ കേസ് എടുത്തെങ്കിലും ഒരു തവണ പോലും പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ഒരു തവണ പ്രോസിക്യൂട്ടറുടെ പ്രതിനിധി ഹാജരായിരുന്നു.
2018 ഫെബ്രുവരി 22 നാണ് ഇരുപത്തി ഏഴുകാരനായ ആദിവാസി യുവാവ് മധു അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഭക്ഷണം സാധനം മോഷ്ടിച്ചെന്ന കുറ്റം ആരോപിച്ചാണ് മധു ആൾക്കൂട്ട ആക്രമണത്തിന് ഇരായയത്. കേസിൽ 16 പ്രതികളാണുള്ളത്. എല്ലാവരും ജാമ്യം നേടി. അന്ന് അട്ടപ്പാടി ഡിവൈഎസ്പിയായിരുന്ന കെ.സുബ്രഹ്മണ്യനാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം പൂർണമല്ലെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി ശശികുമാർ ആണ് വിശദമായ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക