ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി സർക്കാർ കൊണ്ടുവരുന്നത് അഴിമതി നടത്തുവാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടുവരുന്ന സര്‍ക്കാര്‍ നടപടി വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനായി ഏതറ്റം വരെയും പോകുമെന്ന് തെളിയിയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മകരത്തിൽ ത്രിഗ്രഹിയോഗം എത്രകാലം നിലനിൽക്കും, ഏത് രാശിക്കാർക്ക് അതിന്റെ ഗുണം ലഭിക്കും?
ബന്ധുനിയമനത്തില്‍ കെ ടി ജലീലിന് മന്ത്രിസ്ഥാനം പോയത് ലോകായുക്തയുടെ ഇടപെടല്‍ കാരണമാണ്. ഇനി അത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകാതിരിക്കുവാനാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അധികാരസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നിരിക്കെ അത് തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധിയിലെ പണം അനര്‍ഹര്‍ക്ക് നല്‍കിയെന്ന ആരോപണം ലോകായുക്ത ഗൗരവമായി പരിഗണിക്കുകയാണ്. അതിനാൽ തന്നെ മുഖ്യമന്ത്രിയെ രക്ഷിയ്ക്കാനാണ് ധൃതി പിടിച്ച് സർക്കാർ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക