ഡല്‍ഹി: കോവിഡ് വാക്സീന് കരുതല്‍ ഡോസിന്റെ ഇടവേള കുറയ്ക്കണമെന്ന് കോവിഷീല്‍ഡ് നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. രണ്ടാം ഡോസ് നല്കി ആറു മാസം കഴിയുമ്പോള്‍ മൂന്നാം ഡോസ് നല്‍കണമെന്ന് കമ്പനി സിഇഒ അദാര്‍ പൂനാവാല കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവില്‍ രണ്ടാം ഡോസ് നല്കി ഒന്‍പത് മാസം കഴിഞ്ഞാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രാജ്യാന്തരതലത്തില്‍ ബൂസ്റ്റര്‍ ഡോസിന്റെ ഇടവേള ആറുമാസമാണെന്നും പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ മെച്ചപ്പെട്ട മാര്‍ഗം ഇതാണെന്നും അദാര്‍ പൂനവാല ചൂണ്ടിക്കാട്ടി.
കോവാക്സീനും കോവിഷീല്‍ഡിനും ഡിസിജിെഎ ഇന്നലെ പൂര്‍ണ അനുമതി നല്‍കിയിരുന്നു. ഇതോടെ വാക്സീനുകള്‍ പൊതുവിപണിയില്‍ വില്‍ക്കാം. രാജ്യത്ത് 164.44 കോടിയിലധികം ഡോസ് വാക്സീന് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക