ലോകായുക്ത ഭേദഗതിയിൽ എതിർപ്പറിയിച്ച് സിപിഐ. ഇത്ര തിരക്കിട്ട് എന്തിനാണ് ഭേദഗതിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ചോദിച്ചു. നിയമം ഭേദഗതി ചെയ്യുകയല്ല വേണ്ടത്, മറിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് വേണ്ടത്.
കേന്ദ്രം ഇടപെടും എന്ന കാരണം പറഞ്ഞുകൊണ്ട് ലോകായുക്തയുടെ അധികാരം കുറയ്ക്കാൻ ശ്രമിയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ ഭക്ഷണങ്ങൾ വിഷാദത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും രക്ഷിക്കുന്നു, ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
അതേസമയം, ഓര്‍ഡിനന്‍സിന് മുൻപ് വേണ്ടത്ര ആലോചന നടന്നിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രതികരണം യുക്തിസഹജമല്ലെന്നും പാര്‍ട്ടി അസിറ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. നിയമം കൊണ്ടുവരുമ്പോൾ ചർച്ച നടത്തിയെങ്കിൽ ഭേദഗതി നടത്തുമ്പോഴും ചർച്ച വേണ്ടതാണ്. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക