സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുവാൻ കേന്ദ്രം ശ്രമിക്കാതിരിക്കുവാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് സർക്കാർ ഇത്തരമൊരു ഭേദഗതി മുന്നോട്ടു വയ്ക്കുന്നത്. ലോകായുക്ത നിയമം നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്.
സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. അദ്ദേഹം പറയുന്നു. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്നുകൊടുക്കുന്നതാണ്.
ഇക്കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി ബില്ലായി സഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാമെന്നും ഗൗരവത്തോടെ തന്നെ സർക്കാർ അഭിപ്രായങ്ങൾ കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക