എല്ലാ അര്‍ത്ഥത്തിലും നമുക്ക് നേരിട്ട് പരിചയമുള്ള ഒരു അയല്‍ക്കാരി ആയിരുന്നു ലളിതചേച്ചിയുടെ കഥാപാത്രങ്ങളെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. കെ.പി.എ.സി ലളിതയുടെ മരണത്തില്‍ അനുശോചനം അറിയിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്ത അറിഞ്ഞപ്പോള്‍ സത്യമാകരുതേയെന്ന് ഏറെ ആശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അസുഖബാധിതയായി ചികിത്സയില്‍ ആയപ്പോള്‍ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ഉടനെ സജീവമായി തിരിച്ചെത്തും എന്നും പ്രതീക്ഷിച്ചു.
അതുണ്ടായില്ല, മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി ചേച്ചി വിടവാങ്ങിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത വിടവാണിതെന്നും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സജി ചെറിയാന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക