സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള പ്രമേയത്ത കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരള വികസനത്തെ പുതിയ കാലത്തിലേക്ക് നയിക്കണം. ഇതിന് വേണ്ടി ഉള്ളതാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച നാല് ഭാഗങ്ങളുള്ള നയരേഖ.
പാശ്ചാത്യ വികസനത്തിലും അടിസ്ഥാന മേഖലയിലും ഉള്ള ദൗര്‍ബല്യങ്ങള്‍ തിരുത്തുക എന്നതാണ് രേഖയുടെ ലക്ഷ്യം. രേഖഎന്താണെന്ന് അറിയാതെയാണ് പ്രചാരണം നടക്കുന്നത്. ഇതേ കുറിച്ച് മനസിലാകുമ്പോള്‍ തെറ്റിദ്ധാരണ മാറും നവകേരള പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയവും വിഭിന്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകാതിരിക്കാന്‍ ഹാനികരമല്ലാത്ത വായ്പകള്‍ സ്വീകരിക്കേണ്ടി വരും. ഏതെല്ലാം തരത്തിലുള്ള വായ്പകള്‍ സ്വീകരിക്കാം എന്നതില്‍ കൃത്യമായ കാഴ്ചപ്പാടുണ്ടാകണം. നവകേരള പ്രമേയം പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിരുദ്ധമല്ല. പ്രത്യേക മേഖലകളില്‍ വിദേശ പ്രത്യക്ഷനിക്ഷേപം നടത്താമെന്ന്് പാര്‍ട്ടി പരിപാടിയില്‍ പറയുന്നുണ്ടെന്നും കോടിയേരി വ്യക്തമാക്കി.
പാവപ്പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന നയത്തില്‍ ഒരു മാറ്റവും വരുത്തില്ല. പ്രസിദ്ധീകരിക്കാത്ത നയരേഖയെ കുറിച്ച് പുകമറ സൃഷ്ടിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക