ഇന്ത്യക്കാരെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് റഷ്യ. ഹാര്കിവിലുള്ളവരെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗത്തിലൂടെ റഷ്യയിലെത്തിക്കാനാണ് ശ്രമം. മോദി പുട്ടിൻ ചര്‍ച്ചക്ക് ശേഷമാണ് റഷ്യ ഇക്കാര്യം അറിച്ചത്.
അതിനിടെ യുക്രെയ്ന് ഇന്ത്യക്കാരെ മനുഷ്യക്കവചമാക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുട്ടിനോട് അഭ്യര്‍ഥിച്ചിരുന്നു. രക്ഷാദൗത്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗം തുടങ്ങി.
ഒാപ്പറേഷന് ഗംഗയുടെ ഭാഗമായി വ്യോമസേനാ വിമാനം പുലര്‍ച്ചെ എത്തും. ആദ്യ വിമാനം പുലര്‍ച്ചെ 1.30ന് ഡല്‍ഹിയിലെത്തും. രാവിലെ എട്ടു മണിക്ക് മുന്‍പായി രണ്ട് വിമാനങ്ങള്കൂടിയെത്തും. വ്യോമസേനാ വിമാനങ്ങളില്‍ യുക്രെയ്നില്‍നിന്ന് എത്തിക്കുന്നത് 800പേരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക