ആദ്യമായി ക്യമറയ്ക്ക് മുന്നിലെത്തിയ അനുഭവത്തെ കുറിച്ച് പറഞ്ഞ് നടന് കുഞ്ചന്‍. ജെമിനി ഗണേശന് ചിത്രം മനൈവിക്ക് മുമ്പ് അഭിനയിച്ചതിനെ കുറിച്ചാണ് കുഞ്ചന്‍ പറയുന്നത്. ആദ്യമായി അഭിനയിച്ചപ്പോള്‍ 250 രൂപ കിട്ടിയെങ്കിലും ചിക്കന്‍ പോക്സും പിടിച്ചാണ് തിരിച്ചു വന്നതെന്ന് കുഞ്ചന്‍ ഗൃഹലക്ഷ്മിയോട് പറഞ്ഞു.
പഠിക്കുന്ന സമയത്ത് തനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അത് വീട്ടില്‍ അറിഞ്ഞപ്പോള്‍ വലിയ പ്രശ്നമായി. ആ വാശിയില്‍ ഒല്ലൂരില്‍ ഒരു ജോലി കിട്ടി എന്ന് കള്ളം പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി. വാല്‍പ്പാറയ്ക്കടുത്ത് ആനമല എസ്റ്റേറ്റില്‍ എന്റെ ആന്റി നഴ്സായിരുന്നു. അവിടെ ചെന്ന് അവര്‍ക്കൊപ്പം താമസമാക്കി.
അവിടുത്തെ റിപ്പബ്ലിക് ഡേ ആഘോഷത്തിന് താന്‍ ഡാന്‍സും ടാബ്ലോയുമൊക്കെ അവതരിപ്പിച്ചു. അന്നവര്‍ 101 രൂപ സമ്മാനമായി തന്നു. ആന്റിയുടെ മകനോടൊപ്പം കോയമ്പത്തൂരിലേക്ക് ഞാനും പോയി. കിട്ടിയ അവസരങ്ങളില്‍ തന്റെ കലാപ്രകടനങ്ങള്‍ പുറത്തെടുത്തു. ഒരു പരിപാടിക്കിടെ പ്രായം തോന്നിക്കുന്ന ഒരാള്‍ അടുത്തേക്ക് വിളിച്ചു.
‘ഉങ്കളെ പാത്ത് ആക്ടറേ പോലെ ഇരിക്കേ, സിനിമയില്‍ ആക്ടറാകാന്‍ മുടിയുമാ?’ ‘അയ്യോ, സിനിമയിലോ? ”ആമ, തമ്പി, 250 രൂപ താന്‍. നാളേക്ക് വണ്ടി വറുവേന്‍, റെഡിയായി നില്കെ’ എന്നയാള്‍ പറഞ്ഞു. അന്ന് 250 രൂപ എന്ന് പറഞ്ഞാല്‍ വലിയ സംഖ്യയാണ്. ആ ഒരു പ്രലോഭനത്തില്‍ മാത്രം താനതിന് ഇറങ്ങിപുറപ്പെട്ടു.
പിറ്റേന്ന് രാവിലെ തന്നെ കൊണ്ടു പോകാനായി വാഹനമെത്തി. കോയമ്പത്തൂരില്‍ വലിയൊരു കാളി ക്ഷേത്രമുണ്ട്. അവിടെയായിരുന്നു ഷൂട്ടിംഗ്. ചെന്നയുടന്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു. ഒരു കോണകമുടുപ്പിച്ചു. പിന്നാലെ തന്റെ കൈകാലുകള്‍ നിലത്തു തറച്ച കുറ്റികളില്‍ കെട്ടിയിട്ടു. അവിടെ ഒരു പാമ്പാട്ടിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക