സിനിമയില്‍ തനിക്ക് വന്നുകൊണ്ടിരുന്ന ഒരേ രീതിയിലുള്ള കഥാപാത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് നടന് വിനായകന്. ‘എത്രനാളായി ഞാന്‍ സിനിമയിലൊന്ന് കുളിച്ചിട്ട്.
കള്ളിമുണ്ട് എനിക്ക് മതിയായി.കമ്മട്ടിപ്പാടത്തോടെ ആ റോള്‍ എനിക്ക് വെറുത്തു’- വിനായകന് പറഞ്ഞു. ഇത്രയും നാളും സിനിമയില്‍ കള്ളനായിരുന്നു താനെന്നും ഒരുത്തീയിലൂടെ ഇപ്പോ പൊലീസായതില് സന്തോഷമുണ്ടെന്നും വിനായകന് പറഞ്ഞു.
എല്ലാ പൊലീസുകാര്‍ക്കും ഒരു ലുക്കാണ്. പൊലീസിന്റെ എല്ലാ സ്വഭാവവുമുള്ള ഒരു നല്ല പൊലീസുകാരനായാണ് ഒരുത്തീയില്‍ അഭിനയിക്കുന്നതെന്നും വിനായകന് കൂട്ടിച്ചേര്‍ത്തു. ‘ഒരുത്തീ’ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് വിനായകന് തുറന്നടിച്ചത്.
അരാഷ്ട്രീയ വാദത്തെയും വിനായകന് വിമര്‍ശിച്ചു. ലോകത്ത് രാഷ്ട്രീയമില്ലാത്തവന് രാജ്യദ്രോഹിയാണെന്നും ഒരു രാജ്യത്ത് താമസിക്കുമ്പോള്‍ ആ രാജ്യത്തിന്റെ നന്മക്ക് വേണ്ട രാഷ്ട്രീയം എല്ലാവര്ക്കും വേണമെന്നും വിനായകന് തുറന്നടിച്ചു.
സെല്‍ഫി സ്വയം പുകഴ്ത്തലാണെന്നും അതുകൊണ്ട് സെല്‍ഫി എടുക്കാന്‍ താനാരെയും സമ്മതിക്കാറില്ലെന്നും വിനായകന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക