ഓസ്കര് വേദിയിൽ അവതാരകന്റെ മുഖത്തടിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് നടന് വില്‍ സ്മിത്ത്. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്, തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്നും വിൽ സ്മിത്ത്
പെപ്പേ വാക്ക് പാലിച്ചു, തന്നെ കാണാൻ കഴിയാതെ വാശി പിടിച്ച കുട്ടിയെ കാണാൻ പെപ്പേ എത്തി…
കഴിഞ്ഞ ദിവസം ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു നടൻ വിൽ സ്മിത്ത്. എന്നാൽ, പുരസ്കാര വേദിയിൽ വച്ച് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. ഓസ്കര് വേദിയില്‍ മുഖത്തടിച്ച അവതാരകനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്നും ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് രൂപത്തിലായാലും അക്രമം എന്നത് വിഷവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയില്‍ നടന്ന ഓസ്കര് അക്കാദമി അവാര്‍ഡിനിടെ എന്റെ പെരുമാറ്റം ഉള്‍ക്കൊള്ളാനോ ന്യായീകരിക്കാനോ കഴിയുന്നതല്ല.
സൗന്ദര്യം കൂടുതലാണെന്ന് പറഞ്ഞ് സിനിമകളില്‍ നിന്ന് ഒഴിവാക്കി: വെളിപ്പെടുത്തലുമായി റാഷി ഖന്ന
തമാശകള്‍ പറയുകയെന്നത് എന്റെ ജോലിയുടെ ഭാഗമാണ്. പക്ഷേ ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് വൈകാരികമായി പ്രതികരിച്ചുപോയത്. എനിക്ക് തെറ്റുപറ്റി… സ്മിത്ത് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഓസ്കര് അക്കാദമിയോടും ഷോയുടെ നിര്‍മാതാക്കളോടും പങ്കെടുത്തവരോടും ലോകമെമ്പാടുമുള്ള എല്ലാവരോടും ക്ഷമാപണം നടത്തുന്നതായും ക്രിസിനോട് പരസ്യമായി മാപ്പ് ചോദിക്കുകയാണെന്നും പറഞ്ഞ സ്മിത്ത് വില്യംസ് കുടുംബത്തോടും കിങ് റിച്ചാര്‍ഡിന്റെ കുടുംബത്തോടും ക്ഷമാപണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക