ആദ്യമായി നിരത്തിലിറങ്ങിയ സ്വിഫ്റ്റ് ബസുകള്‍ക്ക് മികച്ച പ്രതികരണം. യാഹ്ത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വച്ചാണ് ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉദ്ഘാടനം നടന്നത്.
വിഷുവിനെ വരവേൽക്കാനൊരുങ്ങി കണിക്കൊന്നകൾ പൂത്തുലഞ്ഞു; സ്വർണ്ണവർണ്ണമണിഞ്ഞിരിക്കയാണ് നാടും, നഗരവും
തിരുവന്തപുരത്തു നിന്ന് ബെംഗ്ലൂരുവിലേക്കായിരുന്നു ആദ്യ സര്‍വീസ്. ബെംഗ്ലൂരുവില്‍ നിന്നുള്ള ആദ്യ യാത്രയ്ക്ക് തന്നെ മുഴുവന്‍ സീറ്റുകളിലേക്കും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ടിക്കറ്റ് വിറ്റു തീര്‍ന്നു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ മടക്കയാത്ര ഉള്‍പ്പെടെ വന്‍ ഇളവുകളായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ആഗ്രഹം പോലെ എം സി ജോസഫൈന്റെ അന്ത്യയാത്ര; മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറി
കെഎസ്ആര്‍ടിസിയുടെ ബുക്കിങ് വെബ്സൈറ്റായ www.online.keralartc.com-Â തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്. 325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോമും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക