തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രേഷ്മ എം വി ജയരാജന്,കാരായി ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എന്നിവര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി.
പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി നിജില്‍ദാസിനെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവിജയരാജന് ആരോപിച്ചിരുന്നു.
അഡ്വക്കേറ്റ് പരിഷത്ത് നേതാവ് പി. പ്രേമരാജന്‍, ബിജെപി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കെ അജേഷ് എന്നിവര്‍ കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ സ്ത്രീയെ സംരക്ഷിക്കാന്‍ എത്തിച്ചേരുന്നു എന്നത് നിസ്സാരമായ കാര്യമല്ല എന്ന് ജയരാജന് പറഞ്ഞിരുന്നു.
വാടകയില്ലാതെയാണ് നിജില്‍ദാസ് രേഷ്മയുടെ വീട്ടില്‍ കഴിഞ്ഞത്. നിജില്‍ദാസുമായി ആദ്യമേ പരിചയമുണ്ടെന്നും അവര്‍ കൊലക്കേസ് പ്രതിയാണെന്നും രേഷ്മക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ നിജില്‍ ദാസിന് ഒളിച്ചുകഴിയാന്‍ വീടു നല്കിയ രേഷ്മയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പിതാവ് തള്ളിയിരുന്നു. നിജില്‍ദാസിന് വേണ്ടിയല്ല വീട് വാടകയ്ക്ക് നല്‍കിയതെന്നും നിജിലിന്റെ ഭാര്യക്ക് വേണ്ടിയാണ് നല്‍കിയതെന്നുമായിരുന്നു ഇന്നലെ രേഷ്മയുടെ കുടുംബത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക