അത്ര തീവ്രത കുറഞ്ഞ വകഭേദമല്ല ഒമിക്രോണെന്ന് പഠനം. വൈറസ് ബാധ മൂലമുള്ള ആശുപത്രി വാസ സാധ്യതയും മരണ സാധ്യതയും മുന്‍ വകഭേദങ്ങളുടെ അത്ര തന്നെ ഒമിക്രോണിനുമുണ്ടെന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ജനറല്‍ ആശുപത്രി, മിനര്‍വ സര്‍വകലാശാല, ഹാര്‍വഡ് മെഡിക്കല്‍ സ്കൂള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്.
വ്യാപകമായ വാക്സിനേഷനും മുന്‍ അണുബാധകളില്‍ നിന്ന് നേടിയ പ്രതിരോധശേഷിയും ചേര്‍ന്നാണ് ഒമിക്രോണ്‍ മൂലമുള്ള തരംഗത്തിന്റെ തീവ്രത കുറച്ചതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
മസാച്ചുസെറ്റ്സിലെ 1,30,000 കോവിഡ് രോഗികളുടെ വിവരങ്ങളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. മുന്‍ പഠനങ്ങളെ പോലെ മരണങ്ങളുടെയും ആശുപത്രി വാസങ്ങളുടെയും വിവരങ്ങള്‍ മാത്രമല്ല ഗവേഷകര്‍ ശേഖരിച്ചത്.
മറിച്ച് രോഗികളുടെ വാക്സിനേഷന് സ്ഥിതിയും ആരോഗ്യപരമായ മറ്റ് ഘടകങ്ങളും ഗവേഷണത്തിന്റെ ഭാഗമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക