കോട്ടയം: അയർക്കുന്നത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം അമയന്നൂർ പതിക്കൽ വീട്ടിൽ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുധീഷിനെ തൂങ്ങി മരിച്ച നിലയിലും ടിന്റുവിനെ കട്ടിലിന് അടിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുധീഷ് തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
സുധീഷ് ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചിരുന്നു. ഇതിനാൽ മുറിയിൽ രക്തം പരന്നൊഴുകി. ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിലേക്ക് നീക്കിയിട്ട് പുതപ്പുകൊണ്ട് മൂടിയ നിലയിലായിരുന്നു.
മുറിയിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. രണ്ടുമാസം മുൻപാണ് സുധീഷ് വിദേശത്തുനിന്ന് എത്തിയത്.
ഭാര്യയെയും മകനെയും കൂടെ കൊണ്ടുപോകാൻ പേപ്പറുകൾ ശരിയാക്കാനായി കഴിഞ്ഞ ദിവസം ടിന്റുവും സുധീഷും തിരുവനന്തപുരത്ത് പോയിരുന്നു.
മകനെ സമീപത്തെ ബന്ധുവീട്ടിൽ ആക്കിയാണ് ഇരുവരും പോയത്. എപ്പോഴാണ് ഇവർ തിരിച്ചെത്തിയത് എന്ന് ബന്ധുക്കൾക്ക് അറിവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക