മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നേരത്തെ പല സംഭവങ്ങളിലും തനിക്ക് നിയമോപദേശം നല്‍കിയത് മുന്‍ എസ്ഐ ആണെന്ന് മുഖ്യപ്രതി ഷൈബിന് അഷ്റഫ് പൊലീസിന് മൊഴി നല്കി.
ഷൈബിന് ഉള്‍പ്പെട്ട കേസുകളില്‍ മുന്‍ എസ്ഐക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ഇപ്പോള്‍ പൊലീസ് പരിശോധിക്കുകയാണ്. ഇതിനിടെ, ഷൈബിന്റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
ഒരു വര്‍ഷത്തിലധികം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയത് ഒന്‍പതു മക്കളടങ്ങുന്ന കുടുംബത്തിന്റെ നാഥനെ; ഷാബാ ഷരീഫിനെ രോഗാവസ്ഥയിലായിട്ടും മൈസുരുവിലെ വീട്ടില്‍നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുടുംബം
മുന്‍ എസ്ഐയെ കുറിച്ചുള്ള ഷൈബിന്റെ മൊഴിയും നിര്‍ണായകമാണ്. ഉദ്യോഗസ്ഥന്റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക