മലപ്പുറം: നിലമ്പൂരില്‍ വൈദ്യനെ ചങ്ങലിക്കിട്ട് ദാരുണമായി കൊലപ്പെടുത്തിയ പ്രതികള്‍ മറ്റ് രണ്ട് കൊലപാതകങ്ങള്‍ അബുദാബിയിലും നടത്തി. മരണങ്ങള് ആത്മഹത്യയെന്ന് തോന്നുന്ന വിധത്തില്‍ പദ്ധതികള്‍ പ്രിന്റ് ചെയ്ത് ഭിത്തിയില്‍ ഒട്ടിച്ചതിന്റെ തെളിവുകള്‍ പുറത്ത് വന്നു.
സംഘത്തലവന് ഷൈബിന് അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെയും മറ്റൊരു സ്ത്രീയെയും ആണ് കൊലപ്പെടുത്തിയത് .
ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് സംഭവം.
ഹാരിസ് 2020ല്‍ അബുദാബിയില്‍വെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി ഷൈബിന് നേരത്തെ പറഞ്ഞിരുന്നു.
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; പ്രതി ഷൈബിൻ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, പത്തു വർഷത്തിനിടെ സമ്പാദിച്ചത് 300 കോടിയുടെ ആസ്തി
കൊലപാതക പദ്ധതിയെപ്പറ്റിയുള്ള വിഡിയോ ചിത്രീകരിച്ചത് പ്രതി നൗഷാദ് ആണ്. വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നൗഷാദ് തന്നെയാണ് പകര്‍ത്തിയിരുന്നത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ കവർച്ചാ കേസ് പ്രതികൾ ഗൾഫിലെ 2 കൊലപാതകങ്ങളിൽ ഷൈബിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ലഭിച്ച വിവരങ്ങൾ പുനരന്വേഷണത്തിന് അബുദാബി പൊലീസിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക