ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാണത്തിൽനിന്നു ഫോഡ് പിൻമാറി. ഗുജറാത്തിലും ചെന്നൈയിലും പ്ലാന്റുകളുള്ള ഈ അമേരിക്കൻ കാർ നിർമാതാവിനാണ് ആദ്യമായി ഇൻസെന്റീവ് സ്കീമിന് അനുമതി ലഭിച്ചത്.
വാഹനങ്ങളും അനുബന്ധ ഘടകങ്ങളും നിർമിക്കുന്നതിനുള്ള പദ്ധതിയായിരുന്നു പിഎൽഐ സ്കീം. 5 വർഷം കൂടുമ്പോൾ ഇതിനായി ഇൻസെന്റീവും നിർമാതാക്കൾക്ക് ലഭിക്കുന്ന വിധത്തിലായിരുന്നു പദ്ധതി.
ഇതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണവും ഇതോടൊപ്പം മറ്റു രാജ്യങ്ങളിലേക്ക് വാഹനഘടകങ്ങളുടെ കയറ്റുമതിയുമെല്ലാം പദ്ധതിയിലുണ്ടായിരുന്നു.
എന്നാൽ ഫോഡ് പദ്ധതി ഉപേക്ഷിച്ചതോടെ കാൽ ലക്ഷത്തിലേറെ വരുന്ന ജീവനക്കാരുടെ കാര്യം വീണ്ടും പ്രതിസന്ധിയിലായി. ഇതോടെ ജീവനക്കാർക്കുള്ള നഷ്ടപരിഹാരത്തിന്റെ ചർച്ചകൾ വീണ്ടും സജീവമാകുമെന്ന് വേണം കരുതാൻ.
യൂണിയൻ അംഗങ്ങളുമായി നേരത്തേ നടത്തിയ ചർച്ചയിൽ ജീവനക്കാരെ മടക്കിയയച്ച് പ്ലാന്റ് പൂട്ടുന്നതിനെക്കുറിച്ച് ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പനി അറിയിച്ചിരുന്നു.
ജൂണോടെ പ്ലാന്റുകളിലൊന്ന് പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്.
660 സിസി ബൈക്കുമായി ട്രെയംഫ്, ട്രൈഡന്റ് ഉടൻ ഇന്ത്യൻ വിപണിയിൽ
യുക്രെയ്ൻ യുദ്ധവും ചൈനയിലെ ലോക്ഡൗണും ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണച്ചെലവ് ഇരട്ടിയിലേറെ വർധിപ്പിച്ചതിനാലാണ് കമ്പനി പദ്ധതിയിൽനിന്നു പിന്മാറിയത്.
ഇതോടെ ഇന്ത്യയിലെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കാൻ തന്നെയാണ് ഫോഡ് ഒരുങ്ങുന്നത്. മുൻപ് വാർത്തകൾ പുറത്തു വന്നതുപോലെ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകളായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിക്കുള്ള വാഹനങ്ങൾ മാത്രമാകും ഇനി പ്ലാന്റുകളിൽ നിർമിക്കുന്നത്.
ഇതേ വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായതോടെ ഏറെ വർഷങ്ങൾക്ക് മുൻ പ്യൂഷോ, ദെയ്വൂ കമ്പനികൾ ഇന്ത്യ വിട്ടിരുന്നു. ജനറൽ മോട്ടോഴ്സ്, ഹാർലി ഡേവിഡ്സൺ എന്നീ കമ്പനികളും പ്രവർത്തനം അവസാനിപ്പിച്ചത് ഈയിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക