അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ഹാന്റിലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്ന് ഇലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഭാവന ആദ്യമായി ഇരട്ടവേഷത്തില്‍, ‘പിങ്ക് നോട്ട്’ തുടങ്ങി
ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ ആക്രമണം നടത്തിയിരുന്നു. ഇതാണ് പ്രധാനമായും ട്രംപിനെ സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കുവാൻ കാരണമായത്.
നിക്കി ഗല്‍റാണി- ആദി വിവാഹം ഈ മാസം 18 ന് ;ചടങ്ങുകള്‍ ചെന്നൈയില്‍
എന്നാലിപ്പോൾ ഈ നടപടി തെറ്റായിരുന്നുവെന്നാണ് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ഇലോൺ മസ്ക് അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മോട്ടറോളയുടെ പുതിയ ഫോൺ എഡ്ജ് 30 ഇന്ത്യയിൽ അവതരിപ്പിച്ചു
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരൻ എന്നാണ് ഇലോൺ മസ്ക് സ്വയം വാഴ്ത്താറുള്ളത്. ഇത് തന്നെയാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപിന്റെ വിലക്ക് പിൻവലിക്കുവാനുള്ള കാരണമാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക