മിമിക്രി കലാകാരനില്‍ നിന്നും അഭിനേതാവായ താരമാണ് നടന് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയില്‍ നിന്നും കോമഡി വേഷങ്ങളിലേക്ക് എത്തിയ സുരാജിന്റെ കോമഡി കഥാപാത്രങ്ങള്‍ക്ക് ഇന്നും വലിയ സ്വീകാര്യതയാണ്.
മമ്മൂട്ടി ചിത്രങ്ങളിലൂടെ കിട്ടിയ സ്വീകാര്യതയും അതിന് ശേഷം മമ്മൂട്ടിയുമായുള്ള സൗഹൃദത്തെ കുറിച്ചും ആ സൗഹൃദത്തിന്റെ പേരില്‍ ഒരിക്കല്‍ ചെയ്ത കാര്യത്തിന് തിരിച്ച് പണി കിട്ടിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സുരാജ്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് സുരാജ് രസകരമായ ഒരു അനുഭവം പങ്കുവെക്കുന്നത്.
തിരുവനന്തപുരത്ത് ഒരു മട്ടന്‍ കടയുണ്ട്. പേര് പറയുന്നില്ല. അവിടെ 24 മണിക്കൂറും മട്ടന്കിട്ടും. സേതുരാമയ്യര്‍ സി.ബി.ഐയും രാജമാണിക്യവും ഒക്കെ കഴിഞ്ഞ ശേഷം ഞാനും മമ്മൂക്കയും ക്ലോസാണെന്ന് അവിടെ എല്ലാവര്ക്കും അറിയാം.
അങ്ങനെ ഞാന്‍ ഈ കടയില്‍ നിന്നും മട്ടന്‍ കിട്ടാന്‍ വേണ്ടി സുഹൃത്തിനെ അയക്കും. അവനോട് പറയും അവിടെ ചെന്നിട്ട് നീ എന്നെ വിളിക്കണം എന്നിട്ട് അവിടെയുള്ള ആള്‍ക്ക് ഫോണ്‍ കൊടുക്കണം എന്ന്. അങ്ങനെ അവന് വിളിച്ച് അവരുടെ കൈയില്‍ ഫോണ്‍ കൊടുത്തു. അതേ, ഞാന്‍ സുരാജ് വെഞ്ഞാറമൂടാണ്, ഞാന്‍ മമ്മൂക്കയുടെ കയ്യില്‍ കൊടുക്കാമെന്ന് പറയും.
ആ സുരാജേ, മമ്മൂക്കയോ എന്ന് ചോദിച്ച് അദ്ദേഹം റെഡിയായി നില്ക്കും. ഉടന്‍ തന്നെ ഞാന്‍ മമ്മൂക്കയുടെ ശബ്ദത്തില്‍ ‘ അതേ ഒരു അഞ്ച് മട്ടനും അഞ്ച് മട്ടന്‍ ഫ്രൈയും ബ്രെയ്ന്‍ ഉണ്ടെങ്കില്‍ അതും’ എന്ന് പറഞ്ഞിട്ട് ഫോണ്‍ വെക്കും.ഇതോടെ ഇയാള്‍ ഈ സാധനം പാക്ക് ചെയ്ത് വിടും. നല്ല സാധനങ്ങള്‍ മാത്രമേ വെക്കൂ. ഞാനൊക്കെ ചെന്നു ചോദിച്ചാല്‍ ഈ നെയ് മാത്രമൊക്കെ ഇടും. അങ്ങനെയുള്ള തട്ടിപ്പൊക്കെ ചെയ്യാറുണ്ട്. അങ്ങനെ ഞാന്‍ മമ്മൂക്കയുടെ ശബ്ദത്തില്‍ സ്ഥിരം വിളിക്കും. ആവശ്യമുള്ളതൊക്കെ പറയും. അങ്ങനെ ഞാന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. ‘മട്ടനോ മമ്മൂട്ടിക്കോ, ഇവിടെ മട്ടനില്ല മമ്മൂട്ടിക്ക് മനസിലായോ വെച്ചിട്ട് പോയെ’ എന്ന് പറഞ്ഞ് കട്ട് ചെയ്തു.
എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് എനിക്ക് തോന്നി. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് സുരേഷേട്ടനും മമ്മൂക്കയും ഷാജി കൈലാസും ചേര്‍ന്ന് ചെയ്ത കിങ് ആന്റ് കമ്മീഷണറിന്റെ ഷൂട്ട് തിരുവനന്തപുരത്ത് നടക്കുകയാണ്. എന്നും മമ്മൂക്കയ്ക്ക് ഈ കടയില്‍ നിന്നല്ലേ മട്ടന്‍ കൊണ്ടുപോകുന്നത് എന്ന വിശ്വാസത്തില്‍ അദ്ദേഹം ഫാമിലിയായിട്ട് മമ്മൂക്കയുടെ അടുത്ത് പോയിരിക്കുകയാണ്
.
ഒരു ഫോട്ടോ എടുക്കണം ഡെയ്ലി ഞങ്ങളുടെ കടയില്‍ നിന്നല്ലേ മട്ടന്‍ കഴിക്കാറ് എന്നൊക്കെ അദ്ദേഹത്തോട് ചോദിച്ചു. മട്ടനോ? ഏത് മട്ടന്‍? മാറിനില്ക്ക് എന്ന് മമ്മൂക്ക വfരട്ടിയത്രേ,.
എന്റെ കടയില്‍ നിന്ന് എല്ലാ ആഴ്ചയിലും മട്ടന്‍ വാങ്ങിയിട്ട് അതും ഞാന്‍ നല്ല സാധനമാണ് കൊടുക്കുന്നത്, എന്നിട്ട് മമ്മൂക്ക വിരട്ടി ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ലെന്നൊക്കെ പറഞ്ഞ് പുള്ളി തിരിച്ചുപോന്നു.
ആ സംഭവം ഉണ്ടായതോടെ പിന്നെ മട്ടന്‍ ഓര്‍ഡര്‍ ചെയ്യുന്ന പരിപാടി ഞാനും നിര്‍ത്തി. ഞാനാണ് പിറകില്‍ എന്ന് പുള്ളി പിന്നീട് അറിഞ്ഞു. അത് ഞാന്‍ തന്നെ പോയി പറഞ്ഞതാണ്. ങ്ങള് ഒരു ദിവസം നന്നായി വെച്ചോണ്ട് വരൂ. നമുക്ക് മമ്മൂക്കയ്ക്ക് കൊടുക്കാമെന്നൊക്കെ പറഞ്ഞ് ഒപ്പിച്ചു(ചിരി), സുരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക