സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വെള്ളിയാഴ്ച മന്ത്രിസഭാ യോഗത്തില്‍ . കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വൈകുന്നതുകൊണ്ടാണിത്.
എന്നാല്‍, വെള്ളിയാഴ്ച വൈകി 5000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം കേരളത്തിന് അനുമതിനല്‍കി. ഇത് താത്കാലിക ക്രമീകരണം മാത്രമാണ്. കേരളത്തിന്റെ കടത്തെച്ചൊല്ലി കേന്ദ്രം ഉന്നയിച്ച തര്‍ക്കങ്ങളില്‍ തീരുമാനമുണ്ടാകുംവരെ താത്കാലികാശ്വാസം എന്നനിലയ്ക്കാണ് ഈ അനുമതി.
സംസ്ഥാനത്തിന്റെ ആവശ്യം വിലയിരുത്തി ഈ മാസം ഇതില്‍ എത്ര വായ്പയെടുക്കണമെന്ന് തീരുമാനിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളിലൂടെയാണ് ഈ വായ്പ സമാഹരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക