തിരുവനന്തപുരം കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച. നാല് വയസുകാരന് വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി. അവശ നിലയിലായ കുട്ടി നിലവിൽ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റാഫ് നഴ്സ് ഉണ്ടായിട്ടും മരുന്ന് നൽകിയത് ആശാ വർക്കറെന്ന് രക്ഷിതാക്കൾ പറഞ്ഞു.
നാല് വയസ്സുള്ള ഇരട്ടക്കുട്ടികൾക്കായി നൽകേണ്ട ഡോസാണ് ആശ വർക്കർ ആളുമാറി ഒരാൾക്ക് തന്നെ നൽകിയത്. വൈറ്റമിൻ എയുടെ ഡബിൾ ഡോസാണ് കുട്ടിക്ക് നൽകിയത്. മെയ് 11-നാണ് സംഭവം നടന്നത്.
കരോട് സ്വദേശി മഞ്ജുവിന്റെ മകൻ നിവിനാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇരട്ടസഹോദരനൊപ്പം വൈറ്റമിൻ എ സ്വീകരിക്കാനെത്തിയ നിവിന് അബദ്ധത്തിൽ ആശാ വർക്കർ രണ്ട് ഡോസുകൾ നൽകുകയായിരുന്നു. പിന്നീട് കടുത്ത ഛർദിയുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ആശാ വർക്കറെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ ഡിഎംഒ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക