ജിയോ ടാഗിംഗ് അടക്കം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അനുമതി നല്‍കിയത് സിൽവർ ലൈൻ സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാനെന്നും റവന്യു മന്ത്രി കെ രാജന്റെ വിശദീകരണം .
ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ കല്ലിടുമെന്നും അല്ലെങ്കില്‍ കെട്ടിടങ്ങള്‍ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അടയാളപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി .
പുതിയ സര്‍ക്കുലര്‍ സര്‍വേ വേഗത്തിലാക്കാനെന്ന് കെ.രാജന് പറഞ്ഞു. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് മൂന്ന് തരത്തിലുളള നടപടിക്ക് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പിന്റേത് ഉത്തരവല്ല, സര്‍ക്കുലര്‍ മാത്രം. സമ്മതമുളള സ്ഥലത്ത് മാത്രമാണ് കല്ലിടുക. അടയാളമിടല്‍, ജിയോടാഗ് ചെയ്യുക എന്നീ രീതികളും സര്‍വേയ്ക്കായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, റവന്യൂ വകുപ്പാണ് കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജി.പി.സ് സംവിധാനം കൊണ്ടുവരാന്‍ ഉത്തരവിറക്കിയത്. കേരളാ റെയില്‍വേ ഡെവലപ്മെന്റ് കോര്‍പറേഷന്റെ അപേക്ഷ പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക