കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറയിലെ കെസി റെസ്റ്റോറന്റില്‍ ഭക്ഷ്യവകുപ്പിന്റെ പരിശോധന. പഴകിയ പാൽ, ഈത്തപ്പഴം, കടല എന്നിവ കണ്ടെടുത്തു.
ഹോട്ടലില്‍ ഉപയോഗിക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഹോട്ടലിലെ ശുചിമുറിയില്‍ സൂക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടറെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു.
കാസർകോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടർ സുബ്ബറായക്കാണ് മര്‍ദ്ദനമേറ്റത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടറുടെ ഫോണ്‍ പിടിച്ചെടുത്ത ശേഷമായിരുന്നു മര്‍ദ്ദനം.
ലൈസെൻസില്ലാതെയാണ് കകെസി റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചതെന്നാണ് സൂചന. സ്ഥാപന ഉടമയ്ക്ക് ലൈസൻസ് ഹാജരാക്കാനായില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
നേരത്തെയും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിരുന്നതായി ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വ്യക്തമാക്കി. അന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ച കാലത്തേക്ക് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകി. പിന്നീട് സാഹചര്യങ്ങൾ നന്നാക്കിയ ശേഷമാണ് ഹോട്ടൽ തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക