കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഭണ്ഡാരമെഴുന്നള്ളിപ്പ് ഇന്നലെ കഴിഞ്ഞതോടെ ഇനി ഉത്സവ നഗരിയിലേക്ക് ജനങ്ങൾ ഒഴുകും .
പ്രിയപ്പെട്ട ആന ചന്ദ്രശേഖരൻ ഇല്ലാതെയാണ് ഇത്തവണ ഭണ്ടാരം എഴുന്നള്ളത്ത് നടന്നത്. ക്ഷേത്രത്തിന്റെ ആനയായിരുന്ന ചന്ദ്രശേഖരൻ ഭണ്ഡാരമെഴുന്നള്ളിപ്പ് ചടങ്ങ് ദിവസം കൊട്ടിയൂർനിന്നും നടന്ന് മണത്തണ പോതിനാക്കൂൽ തറയുടെ അരയാൽ കീഴിൽ നിലകൊള്ളാറുണ്ട്.
പിന്നീട് കരിമ്പനക്കൽ ഗോപുരം ക്ഷേത്രത്തിൽനിന്നും എഴുന്നള്ളിച്ചു എത്തുന്ന ഭണ്ഡാരത്തിനും അടിയന്തരക്കാർക്കുമൊപ്പം കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും.
തുടർന്ന് അക്കരെ ക്ഷേത്രത്തിലേക്ക് പോകും പിന്നെ മകം നാൾവരെ അക്കരെക്ഷേത്രത്തിലെ കിഴക്കേനടയിലാണ് ചന്ദ്രശേഖരന്റെ വാസം. പ്രയാധിക്യം മൂലം കഴിഞ്ഞവർഷമാണ് ചന്ദ്രശേഖരൻ ചെരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക